"മാലാഖമാരുടെ ജീവൻ നിലനിർത്തുന്നതിന് ദൈവിക ദർശനം എത്രമാത്രം ആവശ്യമാണോ അതുപോലെതന്നെ ക്രിസ്തീയ ഓജസ്സ് നിലനിർത്തുന്നതിന് വിശുദ്ധ കുർബ്ബാന സ്വീകരണവും ആവശ്യമാണ്" (വി.പീറ്റർ എമാർഡ്). അനുദിനമുള്ള ദിവ്യകാരുണ്യത്തിൽ നിന്നു ശക്തി സ്വീകരിച്ചുകൊണ്ട് ശുശ്രൂഷാ മേഖലയിൽ മുന്നേറുന്ന അനേകരെ ഈ കാലഘട്ടത്തിലും നമുക്ക കാണാൻ സാധിക്കും. ഇപ്രകാരമുള്ള ദിവ്യകാരുണ്യഭക്തരെ എനിക്കേറെ ഇഷ്ടമായിരുന്നു. വളരെയേറെ വർഷങ്ങൾക്കു മുൻപ് ഒരിക്കൽ എൻറെ ഇടവകയിൽ വച്ച് പരിചയമില്ലാത്ത ഒരാളെ കാണാനിടയായി. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മനസ്സിലായത്, അദ്ദേഹം എല്ലാ ദിവസവും പള്ളിയിൽ പോകും. അന്ൻ അദ്ദേഹത്തിൻറെ ഇടവകയിൽ കുർബ്ബാനയില്ലാത്തതിനാലാണ് ഇവിടെ കുർബ്ബാനയ്ക്ക് വന്നത്. ഇതെനിക്കൊരു പ്രചോദനമായി. അന്നു വരെ ഞാൻ എന്നും പള്ളിയിൽ പോകുമെങ്കിലും ഒരു വർഷത്തിൽ ചിലപ്പോൾ രണ്ട് മൂന്നു ദിവസമൊക്കെ കുർബ്ബാന മുടങ്ങാറുണ്ടായിരുന്നു. (ഇടവകയിൽ കുർബ്ബാന ഇല്ലാത്തപ്പോൾ). ഈ മനുഷ്യനുമായുള്ള കണ്ടുമുട്ടലിൽ പിന്നെ വളരെയേറെ വർഷങ്ങളായി ഇന്നു വരെ കുർബ്ബാന മുടങ്ങിയിട്ടില്ല. ഞാൻ ഇത് സൂചിപ്പിക്കാൻ കാരണം അനുകരണം നല്ലതാണ്. നാം ആരെയെങ്കിലും അനുകരിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. നാം ആരെ അനുകരിക്കുന്നുവോ അവർ ചിലപ്പോൾ ആ അവസ്ഥയിൽ നിന്നു താഴെ പോയാലും നാം നമ്മുടെ വിശ്വാസത്തിൽ ഉറച്ച് നിൽക്കണം. ഒരിക്കൽ എൻറെ ഇടവകയിൽ കുർബ്ബാനയില്ലാത്തതിനാൽ കാൽവരിമൗണ്ട് ഇടവകയിൽ കുർബ്ബാനയ്ക്ക് പോയി. മുകളിൽ സൂചിപ്പിച്ച സഹോദരനും ഇതേ സാഹചര്യത്തിൽ അന്ൻ അവിടെ കുർബ്ബാനയ്ക്ക് വന്നിട്ടുണ്ടായിരുന്നു. അന്ൻ ഞങ്ങൾ വി. കുർബ്ബാന അനുഭവത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ എന്നെ ഏറെ വേദനിപ്പിച്ചു. അതിപ്രകാരമായിരുന്നു. തങ്കച്ചൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള ശക്തിയൊന്നും ഈ വിശുദ്ധ കുർബ്ബാനയ്ക്കില്ല. പിന്നെ ഞാൻ വന്നത് ശീലമായിപ്പോയതിനാലാണ്. തന്നെയുമല്ല. എനിക്ക് വേറെ പണിയൊന്നുമില്ല. വെറുതെ ഇരിക്കുമ്പോൾ ഒരു വ്യായാമം (നടപ്പ്). ഇപ്രകാരം ബലിയിൽ വരുന്നവരുമുണ്ട്. അദ്ദേഹത്തെ അനുകരിച്ചത് നല്ലതാണ്. പക്ഷേ അദ്ദേഹത്തിൻറെ അനുഭവം വച്ചാണ് ഞാൻ അനുകരിച്ചിരുന്നതെങ്കിൽ ഞാൻ ഇന്ന് ഈ നിലയിൽ എത്തുമായിരുന്നില്ല. അധികം താമസിക്കാതെ അദ്ദേഹത്തിൻറെ പള്ളിയിൽ പോക്ക് നിന്നതായാണ് അറിയാൻ സാധിച്ചത്. ഇപ്രകാരമുള്ള അറിവുകൾ പലരെയും നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ട്. (വിശുദ്ധ കുർബ്ബാന അനുഭവമല്ലാത്തവർക്ക്). എന്നാൽ എൻറെ വിശ്വാസത്തെ ഇത് വളർത്തുകയാണ് ചെയ്തത്. കാരണം ഞാൻ ഈശോയോട് ഈ കാര്യം ഉണർത്തിച്ചപ്പോൾ അവിടുന്ന് എനിക്ക് തന്ന ഉൾക്കാഴ്ച ഇതാണ്. "നിങ്ങൾ എന്നിൽ നിന്ൻ പഠിക്കുവിൻ" (മത്തായി 11:29). നാം പലരേയും മാതൃകയാക്കും. അവരുടെ മാതൃക തന്നെ ചിലപ്പോൾ ഇടർച്ചയിലേക്ക് നയിക്കാം. നമുക്ക് തെറ്റു പറ്റാതെ അനുകരിക്കാനുള്ള ഉത്തമ മാതൃക (ഏക മാതൃക) ഈശോ മാത്രമാണ്. ധ്യാനം കൂടി ശുശ്രൂഷകളിലൊക്കെ മുന്നേറുന്നവരുണ്ട്. അവരുടെ പല മാതൃകകളും നല്ലതായിരിക്കാം. നല്ലതു മാത്രം നാം അനുകരിച്ചാൽ മതി ബാക്കി നമുക്ക് തള്ളിക്കളയാം. ഇതു സൂചിപ്പിക്കാൻ കാരണം മദ്യപാനം നിർത്തിയ രണ്ടു സഹോദരങ്ങൾ. ഒരാൾ നല്ല തീക്ഷ്ണതയിൽ ആദ്യം ഓടി. മറ്റെയാൾ സാധാരണ ജീവിതം. ആദ്യത്തെയാൾ അനാഥാലയത്തിൽ മുടി വെട്ടാനും കുളിപ്പിക്കാനുമൊക്കെ പോയി. മദ്യപാനം നിർത്തിയ ഇയാൾ മുറുക്ക് തുടങ്ങി. ശുശ്രൂഷകൾ ചെയ്യുന്നുമുണ്ട്. രണ്ടാമനും മുറുക്ക് തുടങ്ങി. രണ്ടാമനോടു ചോദിച്ചപ്പോൾ പറഞ്ഞത് ജോസ് (പേര് സാങ്കൽപ്പികം) മുറുക്ക് തുടങ്ങിയതിനാൽ അത് തെറ്റായി എനിക്ക് തോന്നിയില്ല എന്നാണ്. ഇയാൾ ജോസിനെ മാതൃകയാക്കിയെടുക്കുന്നു. കാലക്രമേണ ജോസ് അൽപം മദ്യം കുടിക്കാൻ തുടങ്ങി. രണ്ടാമനും അപ്രകാരം തന്നെ. ഒരാൾ ശുശ്രൂഷ ചെയ്യുന്നു. മറ്റെയാൾ ശുശ്രൂഷ ചെയ്യുന്നില്ല എന്നു മാത്രം. ഇപ്രകാരം വൈദികരെയും സിസ്റ്റേഴ്സിനെയുമൊക്കെ മാതൃകയാക്കുന്നവരുണ്ട്. വിശുദ്ധരെല്ലാം മാതൃകയാക്കിയ ഏക വഴി യേശുവാണ്. "യേശുവിലെത്താനുള്ള സുരക്ഷിതമായ വഴിയെ"ന്നാണ് വിശുദ്ധരെ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിക്കുന്നത് (ജനതകളുടെ പ്രകാശം). ഒരിക്കൽ ഒരു വേദിയിൽ വചനപ്രഘോഷണം നടത്തത്തിൽ വൈദികൻറെ വാക്കുകൾ എന്നെ ആഴമായി സ്പർശിച്ചു. വചനമിതാണ്, "നിങ്ങൾ നിങ്ങളേയും നിങ്ങളുടെ അജഗണങ്ങളെയും കുറിച്ചു ശ്രദ്ധയുള്ളവരായിരിക്കുവിൻ." അച്ഛൻ പറഞ്ഞതിൻറെ സാരാംശം ഇതാണ്- എല്ലാവർക്കും മറ്റുള്ളവരെ നന്നാക്കാൻ വലിയ ശ്രദ്ധയാണ്. ഈ പറഞ്ഞ വചനത്തിൻറെ വെളിച്ചത്തിൽ ആദ്യം "നിങ്ങളേയും" എന്നാണ് പറയുന്നത്. അതിനുശേഷമാണ് അജഗണങ്ങളുടെ കാര്യം. നമ്മെക്കുറിച്ചു തന്നെ നാം ആദ്യം ജാഗരൂഗരാകണം. ഈ അച്ഛൻറെ ജീവിതസാക്ഷ്യം എന്നെ ഏറെ സ്പർശിച്ചു. എനിക്കൊരു മാതൃകയുമായിരുന്നു. ഇപ്പോൾ അച്ഛൻ സഭയിലില്ല. നമുക്ക് പ്രചോദനം നൽകിയവർ ചിലപ്പോൾ ഇങ്ങനെയുമാകാം. നാം സ്വീകരിക്കേണ്ട ഏക മാതൃക ക്രിസ്തുവിനോട് ചേർന്ൻ (സഭയോട്) പോകുന്നവർ മാത്രമാകണം. അലെങ്കിൽ നമുക്ക് തെറ്റ് പറ്റും. ഒരു കാര്യത്തിലൂടെ അത് വ്യക്തമാക്കാം. അപ്രതീക്ഷിതമായി ഒരു ലഘുലേഖ എൻറെ കയ്യിൽ ഒരാൾ തന്നു. അത് വായിച്ചപ്പോൾ യഥാർത്ഥത്തിൽ കണ്ണുകൾ നിറഞ്ഞു. കത്തോലിക്കാ സഭക്ക് നല്ല സംഭാവനകൾ നൽകിയിട്ടുള്ള അനേകം ഭക്തിഗാനങ്ങൾ രചിച്ചിട്ടുള്ള ഒരു വൈദികൻ സഭയ്ക്കു പുറത്തുപോയി. ഇദ്ദേഹം എഴുതിയിട്ടുള്ള ഒരു ഭാഗം മാത്രം കുറിക്കട്ടെ. "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവർ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും" (മർ. 16:16)എന്ന വചന പ്രകാരം രക്ഷയ്ക്കുള്ള വ്യവസ്ഥ പൂർത്തിയാക്കി യേശുക്രിസ്തുവിൽ "രാജകീയ പൗരോഹിത്യം" (1 പത്രോസ് 2:9) സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭാമേധാവിത്വം നൽകിയ പാരമ്പര്യ പൗരോഹിത്യം ഉൾപ്പെടെ സകലതും യേശുക്രിസ്തുവിനെ പ്രതി ഉച്ഛിഷ്ടമായി കണക്കാക്കി ഉപേക്ഷിക്കുന്നു. ഇവിടെ രണ്ടു വൈദികരെ പരിചയപ്പെടുത്താൻ കാരണമുണ്ട്. വൈദികരെപ്പോലും നാം പൂർണ്ണമായി മാതൃകയാക്കി എടുക്കരുത്. സഭ വിട്ടുപോയവരെല്ലാം അവരുടെ ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചവരാണ്. ഇവിടെ നമുക്ക് മാതൃക രണ്ടായിരത്തിലധികം വർഷം പാരമ്പര്യമുള്ള കത്തോലിക്കാ സഭയും ദൈവവചനം കത്തോലിക്കാ സഭയോട് ചേർന്ൻ വ്യാഖ്യാനിക്കുന്നവരും മാത്രമാകണം. സഭയിലെ എല്ലാ വിശുദ്ധരും നമുക്ക് മാതൃകയാണ്. ഇത്രയും കാര്യം സൂചിപ്പിക്കാൻ കാരണം ഈശോയെ പൂർണ്ണ മാതൃകയായി നാം സ്വീകരിച്ചാൽ മതിയെന്ന് വ്യക്തമാക്കാനാണ്. നമ്മേക്കാൾ വലിയവരെ നാം അനുകരിക്കുമ്പോൾ അവരിലെ നന്മകൾ മാത്രം നാം സ്വീകരിച്ചാൽ മതി. ഇവിടെ നാം ആരെയും വിധിക്കാനും മുതിരണ്ട. കാരണം അവരിലൊക്കെ പല നന്മകളും കാണാം. (നമ്മിലില്ലാത്ത നന്മകൾ). ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്. ഒരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. ഒരിക്കൽ പള്ളിയിൽ ചെന്നപ്പോഴാണ് അറിയുന്നത് അന്ൻ കുർബ്ബാന ഇല്ലെന്ന്. ഞങ്ങൾ രണ്ടുപേരിൽ ഒരാൾ തിരിച്ചുപോയി. ഞാൻ അവിടെ നിന്ൻ അടുത്ത പള്ളിയിലേക്ക് ഓടി. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു വണ്ടി കിട്ടി. കുർബ്ബാനയിൽ സംബന്ധിച്ചു. മറ്റെയാൾ പറഞ്ഞത് ഇപ്രകാരമാണ്. കുർബ്ബാന ഇല്ലാത്തത് നമ്മുടെ കുറ്റമല്ല. (തലേദിവസം അറിയിക്കാത്തതിനാൽ) നമ്മൾ ത്യാഗം സഹിച്ചു പള്ളിയിൽ വന്നത് ദൈവം ബലിയായി സ്വീകരിച്ചു കൊള്ളും. ഇതിനോട് ചേർന്ൻ ഒരു സംഭവം കൂടി. ഒരു സുഹൃത്ത് ചോദിച്ച ചോദ്യം. ഞാൻ രാവിലെ പള്ളിയിൽ വന്നപ്പോൾ അത്യാവശ്യമായി ഒരാൾ അരി വാങ്ങാൻ വന്നു. ഞാൻ ഉടൻ തിരിച്ചു പോയി. കട തുറന്ൻ ഇദ്ദേഹത്തിനു അരി കൊടുത്തു. തങ്കച്ചൻ ചേട്ടനാണെങ്കിൽ ഈ സ്ഥാനത്ത് എന്തു ചെയ്യും? ഞാൻ പറഞ്ഞു തീർച്ചയായും ഞാൻ കുർബ്ബാനയ്ക്ക് പോകും. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളാണ്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ അതാണ് ശരി. ഞാൻ അതിനെ മാനിക്കുന്നു. എൻറെ കാഴ്ചപ്പാട് വേറൊന്ന്. അദ്ദേഹം അതിനെയും മാനിച്ചു. ഇതൊരു തർക്ക വിഷയമല്ല. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ആരെയും പൂർണ്ണമായി അനുകരിക്കേണ്ടതില്ല. "സ്നേഹിക്കുക എന്നിട്ട് ഇഷ്ടമുള്ളത് ചെയ്യുകയെന്ന" വി, അഗസ്റ്റിൻറെ വാക്കുകൾ ഓർക്കുന്നു. പൂർണ്ണമായ സ്നേഹത്തിൽ നിന്നുകൊണ്ട് നമ്മുടെ പ്രവർത്തനങ്ങൾ തുടരാം.
പള്ളിക്കൂദാശക്കാലം 3ാം ഞായർ
പരിശുദ്ധാത്മാവേ എഴുന്നെള്ളി ....
Privacy Policy
പ്രഭാത പ്രാർത്ഥന ; 04 -10 -2020
gaziantep escort
canlı casino siteleri
gaziantep esgort
gaziantep yeditepe escort
full indian porn movies
tarafbet
restbet