ഭൂതോച്ചാടനം, ബാധയൊഴിപ്പിക്കൽ എന്നിങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ ഈ ആധുനിക യുഗത്തിൽ ജീവിക്കുന്ന ഭൂരിഭാഗം പേരുടേയും മനസ്സിൽ വരുന്ന ചിന്ത സിനിമകളിൽ മാത്രം കാണുന്ന ഒരു സങ്കൽപ്പം എന്നായിരിക്കും. എന്നാൽ ഇത് വെറുമൊരു സങ്കൽപ്പമല്ല. നൂറു ശതമാനം യാഥാർത്ഥ്യമാണ്. ഭൂതോച്ചാടനത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും, അതിനു വേണ്ട പ്രത്യേക കർമ്മങ്ങളെ കുറിച്ചും വിവരിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥം തന്നെ സഭയ്ക്കുണ്ട്. റൈറ്റ് ഓഫ് എക്സോർസിസം ആൻഡ് പ്രയേഴ്സ് ഫോർ പർട്ടിക്കുലർ സർക്കംസ്റ്റൻസസ് എന്നാണ് പുസ്തകത്തിന്റെ പേര്. വിശുദ്ധ ലിഖിതങ്ങളിലും, ദൈവശാസ്ത്രത്തിലും അധിഷ്ടിതമായ കർശന വിധികളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. ആഴമായ ദൈവഭക്തി, പ്രാർത്ഥനാ ജീവിതം, അറിവ്, വിവേകം, ആത്മാർത്ഥത എന്നീ ഗുണങ്ങൾ അടങ്ങിയ ഒരു പുരോഹിതന് മാത്രമേ മെത്രാന്റെ അനുവാദത്തോട് കൂടി ഭൂതോച്ചാടനം കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ. സ്വിറ്റ്സർലൻഡിലെ ചുർ രൂപതയിലെ ഫാദർ സെസർ ട്രൂക്വി ഭൂതോച്ചാടനത്തിന്റെ ആന്തരിക അർത്ഥങ്ങൾ വിവരിച്ചു കൊണ്ട് അലിറ്റിയ എന്ന മാധ്യമത്തിന് അഭിമുഖം നൽകിയിരിന്നു. റോമിലെ റെജീന അപ്പോസ്തോലൊറമിലെ പൊന്തിഫിക്കൽ അതേനിയം എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ വർഷങ്ങളായി പ്രഭാഷണം നടത്തുന്ന ഫാദർ ട്രൂക്വിയുമായി 'അലിറ്റിയ' നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ നൽകുന്നത്. * ഭൂതോച്ചാടനത്തിൽ ഏതു തരത്തിലുള്ള പിശാചിനെയാണ് നേരിടുന്നത്? ഫാദർ സെസർ ട്രൂക്വി: മനുഷ്യരൂപം പ്രാപിച്ച തിന്മയെയാണ് ഭൂതോച്ചാടനത്തിൽ നേരിടുന്നത്. ‘സാത്താന്റെ പുകമറ’യെ കുറിച്ച് പോൾ ആറാമൻ പാപ്പാ പറഞ്ഞിട്ടുണ്ടല്ലോ. ശക്തമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാത്താനെയാണ് നമ്മൾ നേരിടുന്നത്. അതായത് തിന്മയുടെ മൂർത്തീകരണത്തെ. ഈ തിന്മ എന്താണെന്ന് പറയുവാൻ ശാസ്ത്രത്തിനു കഴിയുകയില്ല. വിശ്വാസത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ. * ഒരാളെ പിശാച് ബാധിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാൻ അൽപ്പം ബുദ്ധിമുട്ടല്ലേ? ഫാദർ സെസർ ട്രൂക്വി: അതെ. അത് സത്യമാണ്, കാരണം സാധാരണ ജീവിതത്തിൽ ഇത്തരത്തിലുള്ള യാതൊന്നും നമ്മൾക്ക് അനുഭവഭേദ്യമായിട്ടില്ല. എന്നാൽ വർഷങ്ങളായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ ഭാഗമായി ബാധയുള്ള നിരവധി ആളുകളെ എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ മനുഷ്യബുദ്ധിക്ക് വിശദീകരിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രതിഭാസങ്ങൾ ഉണ്ട് എന്ന് വിശ്വസിച്ചേ മതിയാകൂ. * പിശാചിനെ മുഖാമുഖം നേരിടുമ്പോൾ എന്താണ് തോന്നാറുള്ളത്? ഫാദർ സെസർ ട്രൂക്വി: നമ്മുടെ ചിന്തകൾ മാറികൊണ്ടിരിക്കും. സുവിശേഷങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്റെ മുന്നിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞാൻ പങ്കെടുത്ത ആദ്യ ബാധയൊഴിപ്പിക്കലിൽ എനിക്ക് തോന്നിയത്. വിവിധ നാമങ്ങൾ പറയുന്ന പിശാചുക്കളെ യേശു നേരിട്ടിട്ടുണ്ടല്ലോ. ‘അസ്മോദിയൂസ്’ എന്ന് പേരായ ഒരു പിശാചിനെ കുറിച്ച് പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിൽ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കർമ്മങ്ങളിൽ പലരും ഈ പേരുകൾ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ആത്മീയമായി ഇതൊരു വലിയ അനുഭവമാണ്. യേശു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യാഥാർത്ഥ്യമാണെന്നും നേരിട്ട് അനുഭവിക്കുവാൻ ഇതു മൂലം എനിക്ക് കഴിയുന്നു. ചുരുക്കത്തിൽ സുവിശേഷങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്റെ മുന്നിൽ വ്യക്തമാക്കപ്പെട്ടു. * 'സുവിശേഷങ്ങളിൽ പറഞ്ഞിട്ടുള്ളത് എന്റെ മുന്നിൽ വ്യക്തമാക്കപ്പെട്ടു’. ഇത് ഒന്നുകൂടി വിശദീകരിക്കാമോ? ഫാദർ സെസർ ട്രൂക്വി: 12 വർഷങ്ങൾക്ക് മുൻപ് ഞാൻ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോൾ, ഫാദർ ബാമോന്റെ, ഫാദർ ഗബ്രിയേൽ അമോർത്ത് തുടങ്ങിയ ക്ഷുദ്രോച്ചാടകർക്കൊപ്പം ഒരു കോഴ്സിൽ പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് 40 വയസ്സുള്ള ഒരു പിശാച് ബാധിതനെ അവിടെ കൊണ്ടു വന്നു. ഫാദർ ബാമോന്റെയെ സഹായിക്കുവാൻ ഞാൻ നിർബന്ധിതനായി. അയാളിലെ പിശാച് സ്വയം വെളിപ്പെടുത്തിയപ്പോൾ പുകപോലെയുള്ള മഞ്ഞിന് നടുക്ക് നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ആ മുറി മുഴുവൻ മഞ്ഞു വ്യാപിച്ചു. ഫാദർ ബാമോന്റെ പേര് ചോദിച്ചപ്പോൾ ‘ഞാൻ റെക്സ്’ എന്നാണ് ആദ്യം അയാൾ പറഞ്ഞത്. റെക്സ് എന്ന് പേരായ ഒരു പിശാചും ഇല്ല. ക്ഷുദ്രോച്ചാടകൻ നിർബന്ധിച്ചപ്പോൾ “ഞാൻ ഈ ലോകത്തെ രാജാവായ സാത്താനാണ്” എന്ന ശരിയായ മറുപടി ആ ഫ്രഞ്ച്കാരൻ പറഞ്ഞു. * പിശാച് ബാധയെ സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളങ്ങളുണ്ടോ? ഫാദർ സെസർ ട്രൂക്വി: അവയെ കുറിച്ച് സഭ വ്യക്തമായി പറയുന്നുണ്ട്. നാല് തരം അടയാളങ്ങൾ ഉണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത, അല്ലെങ്കിൽ നിലവിലില്ലാത്ത ഭാഷ സംസാരിക്കുക; വിശുദ്ധ വസ്തുക്കളോടുള വിമുഖത കാണിക്കുക; മനുഷ്യർക്ക് അതീതമായ ശക്തി പ്രകടിപ്പിക്കുക; ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കുക എന്നിവയാണവ. * ആളുകൾ സ്വയം ഇത്തരം അപകടങ്ങളിൽ ചെന്ന് ചാടാറുണ്ടോ? ഫാദർ സെസർ ട്രൂക്വി: തീർച്ചയായും ഉണ്ട്, മാന്ത്രികവിദ്യ, ദുർമന്ത്രവാദം, ഗുപ്തവിദ്യകൾ, ആഭിചാരം തുടങ്ങിയവയുമായി ബന്ധപ്പെടുക വഴി ഇത്തരം അബദ്ധങ്ങളിൽ മനുഷ്യർ ചെന്ന് ചാടുന്നു. വിശുദ്ധ കുർബ്ബാന, കുമ്പസാരം എന്നിവ വഴി ദൈവത്തോടു കൂടുതൽ അടുക്കുമ്പോൾ നമ്മുടെ വിശുദ്ധി വർദ്ധിക്കുന്നത് പോലെ കറുത്ത കുർബ്ബാന, സാത്താൻ ആരാധന, അതുമായി ബന്ധപ്പെട്ട സിനിമകൾ, സംഗീതം എന്നിവ നമ്മെ സാത്താനുമായി അടുപ്പിക്കുന്നു. ടാരോറ്റ് കാർഡുകൾ നോക്കി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ കേസ് ഒരിക്കൽ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. അവർ ആളുകളുടെ, കഴിഞ്ഞ കാര്യങ്ങളും, ഇപ്പോൾ നടക്കുന്നതും, ഇനി നടക്കുവാൻ സാധ്യതയുള്ളതുമായ കാര്യങ്ങൾ പ്രവചിച്ചിരുന്നു. എന്നാൽ ആര് മുഖാന്തിരമാണ് തനിക്ക് വിജയം ലഭിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ അവർ അത് നിറുത്തി. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവളിൽ പിശാച് ബാധിച്ചു കഴിഞ്ഞിരുന്നു. * ഒരേയൊരു ക്ഷുദ്രോച്ചാടന കർമ്മം കൊണ്ട് മാത്രം പിശാചിനെ ഒഴിപ്പിക്കുവാൻ സാധിക്കുമോ? ഫാദർ സെസർ ട്രൂക്വി: അത് വളരെ ബുദ്ധിമുട്ടാണ്. സാധാരണയായി ഒന്നിൽ കൂടുതൽ ക്ഷുദ്രോച്ചാടന കർമ്മങ്ങൾ ആവശ്യമായി വരാറുണ്ട്. * സാധാരണയുള്ള ശുശ്രൂഷ രീതികളെപോലെ തന്നെയാണോ ഭൂതോച്ചാടനവും പ്രവർത്തിക്കുന്നത്? ഫാദർ സെസർ ട്രൂക്വി: ക്ഷുദ്രോച്ചാടനം ഒരു ശുശ്രൂഷയാണെങ്കിലും, അത് ഒരു കൂദാശയല്ല. പുരോഹിതൻ കുമ്പസാരം വഴി ഒരാൾക്ക് പാപമോചനം നൽകുകയാണെങ്കിൽ അതേ നിമിഷം തന്നെ അവന്റെ പാപങ്ങൾ ക്ഷമിക്കപ്പെടും. എന്നാൽ ഇതിനു വിരുദ്ധമായി ക്ഷുദ്രോച്ചാടനത്തിന്റെ ഫലസിദ്ധി എന്നത് പുരോഹിതന്റെ വിശുദ്ധി, ബാധയുള്ള ആളിന്റെ പൂർവ്വ വിശ്വാസം തുടങ്ങിയവയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. * ഭൂതോച്ചാടനവും വിടുതൽ പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഫാദർ സെസർ ട്രൂക്വി: രണ്ടിനും ഒരേ ഉദ്ദേശം തന്നെയാണ് ഉള്ളത്: പിശാചിന്റെ സ്വാധീനത്തിൽ നിന്നോ, ബാധയിൽ നിന്നോ ഉള്ള മോചനമാണ് രണ്ടും ലക്ഷ്യം വെക്കുന്നത്. എന്നാൽ ഭൂതോച്ചാടനം മെത്രാൻ ചില പുരോഹിതർക്ക് നൽകുന്ന സഭയുടെ ഒരു പ്രേഷിത ദൗത്യമാണ്. മെത്രാന്റെ അനുമതിയുള്ള പുരോഹിതർക്ക് മാത്രമേ അത് ചെയ്യുവാൻ സാധിക്കുകയുള്ളു. നേരെമറിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, വിശ്വാസമുള്ള പുരോഹിതർക്കും അത്മായർക്കും ചെയ്യാവുന്നതാണ് വിടുതൽ പ്രാർത്ഥന. പിശാചിന് നൽകുന്ന നേരിട്ടുള്ള ഉത്തരവാണ് ക്ഷുദ്രോച്ചാടനം. എന്നാൽ ദൈവത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ ഇടപെടലിന് വേണ്ടിയുള്ള അപേക്ഷ കൂടിയാണ് വിടുതൽ പ്രാർത്ഥന. * അങ്ങയുടെ അടുത്ത് വന്നിട്ടുള്ളവരിൽ എത്ര പേർക്ക് ശരിക്കും പിശാച് ബാധ ഉണ്ടായിരുന്നു? ഫാദർ സെസർട്രൂക്വി: വളരെ കുറച്ചു പേർക്ക് മാത്രം. * എന്തുകൊണ്ടാണ് ആളുകൾ ഭൂതോച്ചാടനത്തെ ഇത്രമാത്രം ഭയക്കുന്നത്? ഫാദർ സെസർ ട്രൂക്വി: എന്റെ അടുത്ത് വരുന്നവരിൽ മൂന്ൻ തരത്തിലുള്ള കേസുകൾ എനിക്ക് കാണുവാൻ കഴിയും: ശരിക്കും ബാധയുള്ളവർ, ബാധയില്ലാത്തവർ, ഇതര പ്രശ്നങ്ങൾ ഉള്ള കേസുകൾ. ആദ്യത്തെ രണ്ടും എളുപ്പമാണ്. കാരണം ആദ്യം പറഞ്ഞ നാല് അടയാളങ്ങളും വെച്ച് നോക്കി അവർക്ക് ശരിക്കും ബാധയുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാം. മാത്രമല്ല ക്ഷുദ്രോച്ചാടകന്റെ പ്രാർത്ഥന കേൾക്കുമ്പോൾ അവർ പ്രതികരിക്കുന്നതിൽ നിന്നും നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്. രണ്ടാമത്തെ കേസിൽ ഒരു പുരോഹിതന് തന്റെ അനുഭവം കൊണ്ട് ആത്മീയമോ മാനസികമോ ആയ പ്രശ്നമാണോ എന്ന് തിരിച്ചറിയാം. അക്രമപരമായ പെരുമാറ്റങ്ങളോ, പിശാച് ബാധയുടെ ശക്തമായ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന ചിലരുടെ പ്രശ്നം ആത്മീയതയോ, അല്ലെങ്കിൽ ടാരറ്റ് കാർഡ് നോക്കി പ്രവചിക്കുന്നവരുടെ അടുത്ത് പോകുന്നത് കൊണ്ടോ ഉണ്ടാകുന്നതാണ്. അവർ ശരിക്കും പിശാചു ബാധിതരല്ല. ഒരിക്കൽ ഞാൻ ഒരു യുവതിയെ കണ്ടു മുട്ടുകയുണ്ടായി, മയക്ക് മരുന്ന് കലർത്തിയ പാനീയം നൽകിയതിനു ശേഷം മന്ത്രവാദി അവളെ മാനഭംഗപ്പെടുത്തി. അവൾക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പ്രതികരിക്കുവാൻ കഴിഞ്ഞില്ല. അവൾ കഴിച്ച മയക്ക് മരുന്നും, സഹിക്കേണ്ടി വന്ന അക്രമവും അവളിൽ കടുത്ത ആഘാതം ഏൽപ്പിച്ചു. തന്നിൽ പിശാച് കുടിയേറിയിരിക്കുകയാണെന്ന് അവൾ ചിന്തിച്ചു. ഞാനും അവൾക്ക് ബാധയുണ്ടെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഞാൻ പ്രാർത്ഥിച്ചുകൊണ്ടു അവളുടെ തലയിൽ കൈവച്ചപ്പോൾ യാതൊരു പ്രതികരണവും കണ്ടില്ല. അതിനാൽ ബാധയല്ല പ്രശ്നം എന്ന് എനിക്ക് മനസ്സിലായി. ഇത്തരം സാഹചര്യങ്ങളിൽ മരുന്നോ, മനശാസ്ത്രപരമായ ചികിത്സയോ ആണ് വേണ്ടത്. * ശരിക്കും പിശാച് ബാധയുള്ളവർ എങ്ങിനെയാണ് കഴിയുന്നത്? ഫാദർ സെസർ ട്രൂക്വി: വാസ്തവത്തിൽ അവരും സാധാരണ ജീവിതമാണ് നയിക്കുന്നത്. പിശാച് എപ്പോഴും അവരിൽ പ്രവർത്തിക്കുന്നില്ല. ഞാൻ ഒരുദാഹരണം പറയാം: ഒരാൾ ഒരു കാറ് വാങ്ങി എന്നിരിക്കട്ടെ. ആ കാർ അയാളുടെ അധീനതയിലാണ്. ഓഫീസിൽ പോകുമ്പോഴും മറ്റും അയാൾ ആ കാർ ഉപയോഗിക്കുന്നു. അല്ലാത്ത അവസരത്തിൽ അയാൾ അത് വെറുതെ ഇട്ടേക്കും. പിശാച് പ്രവർത്തിക്കുന്ന ചില സമയമുണ്ട്. അവൻ തന്റെ കാറിൽ കയറുകയും അവന്റെ ഇഷ്ടം പോലെ ഓടിക്കുകയും ചെയ്യും. ചിലപ്പോൾ അവൻ തന്റെ കാർ ഓടിക്കാതെ വെറുതെ ഇടും. കാർ ഓടുന്നില്ലെങ്കിലും അതിനു ഒരു ഉടമസ്ഥൻ ഉണ്ട്. * ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതു ആവശ്യമായി വരുന്നത് എപ്പോഴാണ്? ഫാദർ സെസർ ട്രൂക്വി: നിങ്ങളിൽ അസാധാരണമായത് സംഭവിക്കുമ്പോഴാണ് ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതായി വരുന്നത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും നിരീശ്വരവാദിയായി ജീവിച്ച ഒരു സ്ത്രീയെ ഞാൻ റോമിൽ വെച്ച് കണ്ടു മുട്ടി. സാഹചര്യങ്ങൾ എനിക്ക് ഓർമ്മയില്ലെങ്കിലും അവൾക്ക് പിശാച് ബാധയുണ്ടായി തന്റെ ഭർത്താവിനേയും, മകനേയും കൊന്നിട്ട് ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം അവൾ നിരന്തരം കേട്ടുതുടങ്ങി. ആദ്യം തനിക്ക് മാനസികരോഗമാണെന്നാണ് അവൾ കരുതിയത്. മനശാസ്ത്രജ്ഞന്റെ അടുത്ത് പോയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. തുടർച്ചയായ അവളുടെ സ്വഭാവമാറ്റത്തെ കണ്ട അവളുടെ ഒരു സുഹൃത്ത് ഫാദർ അമോർത്തിനെ കൊണ്ട് പോയി കാണിച്ചു. ഏറെ നേരത്തെ നിരീക്ഷണങ്ങൾക്ക് ശേഷം അവൾക്ക് പിശാച് ബാധയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഭൂതോച്ചാടനം നടത്തി. ഇന്ൻ ഒരു നല്ല ക്രിസ്ത്യാനിയായി അവൾ ജീവിക്കുന്നു. * ക്ഷുദ്രോച്ചാടനത്തിനിടക്ക് അവർക്കെന്താണ് തോന്നുന്നതെന്ന് അവരോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? ഫാദർ സെസർ ട്രൂക്വി: ഞാൻ ആദ്യം സൂചിപ്പിച്ച ഫ്രഞ്ച് കാരനോട് ഞാൻ ചോദിച്ചിട്ടുണ്ട്. തന്റെ ഉള്ളിൽ ഒരു യുദ്ധം നടക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് അവൻ പറഞ്ഞത്. പിശാചുക്കൾ അസ്വസ്ഥരായി പരസ്പരം പിറുപിറുത്ത് കൊണ്ട് ഓടുന്നതായും, പുരോഹിതൻ പ്രാർത്ഥിച്ചപ്പോൾ ദൈവത്തിന്റെ പ്രകാശം അവരെ പുറത്താക്കിയതുമായി തനിക്ക് തോന്നിയെന്ന് അവൻ പറഞ്ഞു. * ഭൂതോച്ചാടനത്തിന് ഇടയ്ക്ക് അങ്ങയെ ഏറ്റവും ആകർഷിച്ചത് എന്താണ്? ഫാദർ സെസർ ട്രൂക്വി: ഒരു ഊമയായ പിശാച്. അവനെ കുറിച്ച് യേശു സുവിശേഷത്തിൽ പറയുന്നുണ്ട്. പ്രാർത്ഥനയും ഉപവാസവും വഴി മാത്രമേ അവർ ഒഴിയുകയുള്ളൂ. ഊമയായ പിശാച് വളരെ വിരളമാണ്. 12 വർഷത്തിനിടക്ക് ഒരിക്കൽ മാത്രമേ ഞാൻ അതിനെ നേരിട്ടിട്ടുള്ളു. * ഭൂതോച്ചാടനം നടത്തിയ ഏതെങ്കിലും സാഹചര്യത്തിൽ എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ? ഫാദർ സെസർ ട്രൂക്വി: ആദ്യകാലങ്ങളിൽ എനിക്ക് ഭയം തോന്നിയിരുന്നു. അവരുടെ ശബ്ദ വ്യത്യാസത്തിൽ നമുക്ക് ഭയം തോന്നുകയില്ല. വളരെ പതിഞ്ഞ ശബ്ദത്തിൽ പറയുന്ന ഒരു സ്ത്രീ ക്രമേണ അലറുവാൻ തുടങ്ങും. എന്നാൽ പിശാച് ഉപദ്രവിക്കാതിരിക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. പിശാച് ഉണ്ടെന്ൻ ഒരു ക്ഷുദ്രോച്ചാടകന് അറിയാം. പക്ഷേ എല്ലായിടത്തുമില്ല. എല്ലാത്തിനുമുപരിയായി, ക്ഷുദ്രോച്ചാടനം ഒരു കാരുണ്യ പ്രവർത്തനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പീഡയനുഭവിക്കുന്ന ഒരുവനോട് കാണിക്കുന്ന സ്നേഹം. അങ്ങനെയേ ഭൂതോച്ചാടനത്തെ ഞാൻ കണ്ടിട്ടുള്ളൂ.
സഭാ വാർത്തകൾ | സെപ്റ്റംബർ 13;2020
ദൈവത്തെ കണ്ടെത്താൻ
പ്രഭാത പ്രാർഥന | 17 – 11 – 2020 |
പ്രഭാത പ്രാർത്ഥന ; 25-10 -202
gaziantep escort
canlı casino siteleri
gaziantep esgort
gaziantep yeditepe escort
full indian porn movies
tarafbet
restbet