ഫാ. മരിയദാസ് പാലാട്ടി
മിശിഹായുടെ ആഗമനത്തെയും അതിന്റെ ഫലമായുള്ള അനുഗ്രഹങ്ങളെയും ഒരു വിരുന്നിനോട് ഉപമിച്ചിട്ടുള്ള അനേകം പഴയ നിയമ വചനഭാഗങ്ങൾ ഉണ്ട്.
ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും; കർത്താവിനെ അന്വേഷിക്കുന്നവർ അവിടുത്തെ പ്രകീർത്തിക്കും; അവർ എന്നും സന്തുഷ്ടരായി ജീവിക്കും.
സങ്കീർത്തനങ്ങൾ 22 : 26
എന്റെ ശ്രതുക്കളുടെ മുൻപിൽ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
സങ്കീർത്തനങ്ങൾ 23 : 5
എല്ലാ ജനങ്ങൾക്കും വേണ്ടി ഒരുക്കിയിട്ടുള്ള വിരുന്നാണ് മെസ്സിയാനിക വിരുന്ന്. അവിടെ കണ്ണുനീരും മരണവും ഉണ്ടാവുകയില്ല; ദൈവവുമായുള്ള ഐക്യത്തിന്റെ വേദിയായിരിക്കും അത്.
"ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി സൈന്യങ്ങളുടെ കർത്താവ് ഒരു വിരുന്നൊരുക്കും മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേൽത്തരം വീഞ്ഞുമുള്ള വിരുന്ന്.''
ഏശയ്യാ 25 : 6
എന്നുള്ള ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഇ്രസായേൽക്കാർക്ക് മിശിഹായുടെ കാലത്ത് യാഥാർത്ഥ്യമാകാൻ പോകുന്ന വിരുന്നിനെ പറ്റിയുള്ള ധാരണ വ്യക്തമാക്കുന്നുണ്ട്.
മരുഭൂമിയിൽ തങ്ങളുടെ പിതാക്കന്മാരെ തീറ്റിപ്പോറ്റിയ ദൈവത്തെപ്പറ്റിയുള്ള സ്മരണയാണ് മെസ്സിയാനിക വിരുന്നിനെപറ്റി ഇസ്രായേൽ ജനത്തിന് പ്രതീക്ഷ നൽകിയത്.
ദൈവരാജ്യത്തിലേക്ക് വരുന്നവരെ ഒരു വിരുന്നിന് ക്ഷണിക്കപ്പെട്ടവരായിട്ടാണ് പുതിയ നിയമ പാരമ്പര്യം കാണുന്നത്. സ്വർഗീയ വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്നവർക്ക് ദിവ്യ മണവാളനായ യേശു തന്റെ ശരീരരക്തങ്ങൾ തന്നെ നൽകി അവരെ പരിപോഷിപ്പിക്കുകയാണ്. വിശുദ്ധ കുർബാന യേശു ശിഷ്യനെ പരിപോഷിപ്പിക്കുന്ന യഥാർത്ഥ ഭക്ഷണമാണ്. ഈ അപ്പം ഭക്ഷിക്കുകയും ഈ പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യുന്നവർക്ക് യഥാർത്ഥ ജീവനുണ്ട്. ലോകത്തിന് ജീവനേകുവാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്ന യഥാർത്ഥ അപ്പമാണിത്.
അപ്പം വർദ്ധിപ്പിക്കുന്ന സംഭവവും പരിശുദ്ധ കുർബാനയുടെ സ്ഥാപനവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. അന്തിമ വിശകലനത്തിൽ പരിശുദ്ധ കുർബാനയുടെ പ്രതീകമാണ് മിശിഹായുടെ നാളുകളിൽ വരാനിരിക്കുന്ന വിരുന്ന്.
ഒരു മഹാവിരുന്നിന്റെ പശ്ചാത്തലത്തിൽ യേശുക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിക്കുന്നത് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.''
യോഹന്നാൻ 6 : 56
പരിശുദ്ധ കുർബാനയെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ സർവ ലോകത്തിനുംവേണ്ടി സജ്ജമാക്കിയിരിക്കുന്ന വിരുന്നാണ്. ജനതകൾ തമ്മിലുള്ള ഐക്യം സൂചിപ്പിക്കുന്നതിനും ഐക്യം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണത്. പരിശുദ്ധ കുർബാനയുടെ സാമൂഹിക മാനമാണ് മെസ്സായനിക വിരുന്ന് എന്ന ആശയവുമായി കൂടുതൽ ബന്ധപ്പെട്ട് പോകുന്നത്.
ഈ വചസ്സുകൾ വഴി യേശു അപ്പത്തേയും വീഞ്ഞിനേയും തന്റെ ശരീര രക്തങ്ങൾ ആകുന്ന സ്നേഹവിരുന്നാക്കിത്തീർത്തു. അതുകൊണ്ടുതന്നെയാണ് വിശുദ്ധ കുർബാനയെ സ്നേഹവിരുന്ന് അഥവാ അഗാപ്പെ എന്ന് വിളിക്കുക.
കർത്താവിന്റെ തിരുവത്താഴ വിരുന്നായ വിശുദ്ധ കുർബാന ക്രിസ്തീയ വിശ്വാസത്തിന്റെ സർവ്വ കേന്ദ്ര രഹസ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അതിൽ സാധാരണ ഭക്ഷ്യ മൂലകങ്ങൾ ഉണ്ട്. സ്വീകർത്താക്കൾ ഉണ്ട്. ആചാര്യ മര്യാദകൾ ഉണ്ട്. രഹസ്യാത്മകമായ അംശങ്ങളുണ്ട്. മഹാത്ഭുതത്തിന്റെ മഹനീയതയുണ്ട്. ഇവയെല്ലാം കൂടി പൂർണ്ണമായി സമ്മേളിക്കുന്ന സ്നേഹത്തിന്റെ കൂദാശയാണ് തിരുവത്താഴ മേശയിൽ ഒരുക്കപ്പെടുന്ന ദിവ്യബലി.
പരിശുദ്ധ കുർബാന സ്വർഗ്ഗീയ വിരുന്നിന്റെ ആരംഭവും പ്രതിരൂപവും ആണ്. ക്രിസ്തുവുമായി ഒന്ന് ചേർന്നുള്ള ഈ വിരുന്ന് അനുഭവം ഒരേ സമയം സ്വർഗീയ വിരുന്നിന്റെ മുന്നാസ്വാദനവും അതിന്റെ മുന്നോടിയും ആണ്. സ്വർഗ്ഗരാജ്യസൗഭാഗ്യത്തെ വിരുന്നുമായി യേശുക്രിസ്തു പല പ്രാവശ്യം ചിത്രീകരിക്കുന്നുണ്ട്.
യേശുവിന്റെ പ്രബോധനത്തിലും ദൈവരാജ്യത്തെ ഒരു വിരുന്നിനോട് ഉപമിക്കുന്നുണ്ടല്ലോ (മത്തായി 22 : 1 10) യേശുവിന്റെ അത്ഭുതങ്ങളും മിശിഹായുടെ നാളുകളിൽ യാഥാർത്ഥ്യമായിത്തീരുന്ന ഈ വിരുന്നിനെ സൂചിപ്പിക്കുന്നത്. (മത്തായി 14 : 13 21, മർക്കോസ് 6 : 32 44, ലൂക്കാ 9 : 10 17, യോഹന്നാൻ 6 : 5 15)
വിശുദ്ധ കുർബാന വിരുന്നിന്റെയും ബലിയുടെയും പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇവ തമ്മിൽ പരസ്പരം ബന്ധമുണ്ട് എന്നുള്ളത് യാഥാർത്ഥ്യം തന്നെ. ലേവ്യരുടെ പുസ്തകത്തിൽ കാണുന്ന ബലികളോടൊത്ത് വിരുന്നും നടത്തപ്പെട്ടിരുന്നു. (ബലിമൃഗത്തിന്റെ മാംസം അവർ ഭക്ഷിച്ചിരുന്നു.)
പാശ്ചാത്യപൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണത്തിലും, അനുഷ്ഠാനത്തിലും, വിരുന്നിന്റെയും ബലിയുടെയും ദർശനങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ ഈന്നൽ കൊടുക്കുന്നതായി കാണാം.
ഉടമ്പടിയും വിരുന്നും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള ഉടമ്പടി ആണെങ്കിൽ ഒരു ബലി കൊണ്ടാണ് അത് മുദ്രിതമാക്കപ്പെട്ടിരുന്നത്. ബലിവസ്തുവിൽ ഒരു ഭാഗം ദൈവത്തിന് സമർപ്പിക്കുകയും ബാക്കിയുള്ളത് ബലിയർപ്പകൻ ഭക്ഷിക്കുകയും ചെയ്തിരുന്നതായി ലേവ്യരുടെ പുസ്തകത്തിൽ നാം കാണുന്നു.
യശു പുതിയ ഉടമ്പടി ഉറപ്പിക്കുന്നതും അത്താഴ സമയത്ത് വീഞ്ഞ് നിറച്ച പാനപാത്രം എടുത്തുകൊണ്ടാണ്. പുതിയ ഉടമ്പടിയുടെ പാത്രമാണിതെന്ന് അവിടുന്ന് അരുൾ ചെയ്തു (ലൂക്ക 22 : 20) പഴയ ഉടമ്പടി, സീനായ് ഉടമ്പടിയാണ്. മിശിഹാ വരുമ്പോൾ സ്ഥാപിക്കപ്പെടാൻ പോകുന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള ജെറമിയാ പ്രവാചകന്റെ വാക്കുകൾ പൂർത്തിയാക്കപ്പെടുന്നു.
"കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽ ഗോത്രത്തോടും യൂദാ ഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു.''
ജറെമിയാ 31 : 31
ദൈവം പർവ്വതമുകളിൽ സകല ജനങ്ങൾക്കുവേണ്ടി വിരുന്നൊരുക്കുന്നു. വരാനിരിക്കുന്ന സംഭവത്തെക്കുറിച്ച് ഏശയ്യാ പ്രവചിക്കുന്നു. ദൈവരാജ്യത്തിലേക്ക് വരുന്നവരെ വിരുന്നിന് ക്ഷണിക്കപ്പെട്ടവരായിട്ടാണ് പുതിയ നിയമ പാരമ്പര്യം കാണുന്നത് (മത്താ. 22 : 1 10). സ്വർഗ്ഗീയ വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്നവർക്ക് ദിവ്യമണവാളനായ യേശു തന്റെ ശരീരരക്തങ്ങൾ തന്നെ നല്കി അവരെ പരിപോഷിപ്പിക്കുകയാണ്.
പാശ്ചാത്യ സഭകൾ വിശുദ്ധ കുർബാനയുടെ വിരുന്ന് എന്ന ദർശനത്തിന് പ്രാധാന്യം നൽകുന്നു. അതുകൊണ്ടാണ് പാശ്ചാത്യ സഭയുടെ വിശുദ്ധ കുർബാന കാർമികൻ ജനത്തിന് അഭിമുഖമായി നിന്നുകൊണ്ട് ബലിയർപ്പിക്കുന്നത്. എന്നാൽ പൗരസ്ത്യസഭയെ ബലിദർശനത്തിനാണ് പ്രാമുഖ്യം. അവിടെ വിശുദ്ധ കുർബാനയെ കാൽവരി യാഗത്തിന്റെ പുനരാവിഷ്കരണവുമായി കണ്ടുകൊണ്ട് ജനങ്ങളോട് അവർക്കു മുന്നിൽ ഇടയനായി നിന്ന് കുരിശിനെ നോക്കി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ചുരുക്കത്തിൽ ബലിയും വിരുന്നും വിശുദ്ധ കുർബാനയുടെ ദാർശനിക അടിത്തറകൾ തന്നെ.
സ്വർഗീയ വിരുന്നും ഈ ലോകത്തിലെ വിരുന്നും തമ്മിൽ താരതമ്യപ്പെടുത്താനാകില്ല. ഭൗമികവിരുന്ന് താൽക്കാലിക സന്തോഷം പകരുമ്പോൾ, സ്വർഗീയ വിരുന്ന് നിത്യമായ ആനന്ദവും പൂർണ്ണമായ സംതൃപ്തിയും നൽകുന്നു. ഒന്ന് അപൂർണ്ണവും മറ്റേത് സമ്പൂർണ്ണവും. ഭൗതികവിരുന്നിലെ കൂട്ടായ്മയിൽ ഉള്ള കൂടിവരവ് വിരുന്നിന്റെ സന്തോഷം വർദ്ധമാനമാക്കുന്നു. അതുപോലെ സ്വർഗീയ വിരുന്ന് എല്ലാ സന്തോഷത്തിന്റെയും കാരണമായ ദൈവവുമായും അതേസമയം ആ ദൈവവുമായി ഐക്യം പ്രാപിച്ചിട്ടുള്ളവരുമായുള്ള കൂടിച്ചേരലും ആണ്.
ഭക്ഷണം മനുഷ്യന് ആരോഗ്യവും ഊർജ്ജവും നൽകുന്നതോടൊപ്പം സംതൃപ്തിയും ആശ്വാസവും പകരുന്നു. ചരിത്രത്തിൽ വലിയ തീരുമാനങ്ങൾ വിരുന്നു മേശയിലാണ് എടുത്തിരുന്നത്. ഭക്ഷണപാനീയങ്ങൾ വഴിയാണല്ലോ മനുഷ്യൻ ജീവൻ നിലനിർത്തുന്നത്. എല്ലാ ജീവജാലങ്ങൾക്കും പൊതുവായ ഒരു ആവശ്യമാണ് ജീവൻ നിലനിർത്താൻ ഭക്ഷണം കഴിക്കുക എന്നത്. ഭക്ഷണം നമുക്ക് പോഷണം ആയി തീരുന്നു.
വിശുദ്ധ കുർബാന നശ്വരമായ ഒരു പോഷണം അല്ല അർത്ഥമാക്കുന്നത്. മന്ന ഭക്ഷിച്ചു; അവർ മരിച്ചു. കാരണം അത് വെറും ലൗകികമായ ഭോജനമായിരുന്നു. എന്നാൽ നമ്മുടെ കർത്താവിന്റെ തിരുശരീര രക്തങ്ങൾ ആകുന്ന സ്വർഗീയ ആഹാരം ആത്മാവിന്റെ പോഷണമാണ്. ആത്മീയ പോഷണം ആയ വിശുദ്ധ കുർബാനയുടെ സ്വീകരണത്തിന്റെ ഒരുക്കം സംബന്ധിച്ച് സഭാ പാരമ്പര്യങ്ങളിലും, നിയമങ്ങളിലും വ്യക്തമായ സൂചനകൾ ഉണ്ട്.
"വിശുദ്ധ പത്താം പിയൂസ്' മാർപാപ്പയുടെ വാക്കുകളിൽ,
"വിശുദ്ധ കുർബാന തിന്മയുമായുള്ള യുദ്ധത്തിൽ വിജയം വരിക്കാൻ ഉള്ള അത്യുത്തമമായ ഔഷധമാണ് അതിനാൽ അത് ഒരുക്കത്തോടും കൂടെ കൂടിയും സ്വീകരിക്കേണ്ടതാണ്.''
വിശുദ്ധ കുർബാന യഥാർത്ഥത്തിൽ ആത്മീയ ജീവിതത്തിന് ആവശ്യമായ നിത്യ, സത്യ ആഹാരമാണ്. തിരുവചനം പറയുന്നു;
"നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വത്രന്തരാക്കുകയും ചെയ്യും.''
യോഹന്നാൻ 8 : 32
"യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.''
യോഹന്നാൻ 14 : 6
മറ്റു വാക്കുകളിൽ പറഞ്ഞാൽ വിശുദ്ധ കുർബാനയാകുന്ന പോഷണത്തിലൂടെ, സത്യം തന്നെയായ യേശു തന്റെ സ്നേഹത്തെക്കുറിച്ച് മനുഷ്യന് വെളിപ്പെടുത്തുന്നു. സ്നേഹം അവിടുത്തെ സത്തയാണ്. വിശുദ്ധ വാക്കുകളിൽ സത്യമല്ലാതെ മറ്റെന്താണ് നമ്മുടെ ആത്മാവ് അതിയായി ആഗ്രഹിക്കുക.
ആത്മാവിന്റെ ഭക്ഷണം എന്ന നിലയിൽ വിശുദ്ധ കുർബാന ഒരു വ്യക്തിയെ നിത്യജീവിത സംവാദനത്തിനായി ഒരുക്കുമെന്ന് തിരുസഭ പഠിപ്പിക്കുന്നു.
"വിശുദ്ധ തോമസ് അക്വിനാസിന്റെ' വാക്കുകളിൽ,
"ലൗകിക ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തെ ആരോഗ്യത്തിൽ നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. അതുപോലെ വിശുദ്ധ കുർബാന ആത്മാവിനെ നിത്യജീവിതത്തിനായി ഒരുക്കുകയും അതിൽ നിലനിർത്തുകയും ചെയ്യുന്നു.''
സഭാ പിതാവായ "തെർത്തുല്യൻ' വിശുദ്ധ കുർബാനയെ "ആത്മാവിന്റെ പോഷണമായി'' വീക്ഷിക്കുമ്പോൾ, "വിശുദ്ധ സിപ്രിയാന്റെ' ദർശനത്തിൽ, "അന്നന്നു വേണ്ടുന്ന ആഹാരത്തിനുള്ള നമ്മുടെ ്രപാർത്ഥനയുടെ ഉത്തരമാണ് മിശിഹായുടെ ശരീരമായി തീരുന്ന വിശുദ്ധ കുർബാന''.
gaziantep escort
canlı casino siteleri
gaziantep esgort
gaziantep yeditepe escort
full indian porn movies
tarafbet
restbet